പച്ചപനംപട്ടു വിരിച്ചൊരു ധരണിതൻ
മാറിലെ ശുഭ്ര പൂഞ്ചേലയിൽ സൂര്യാംശുവിരിയിച്ചൊരു
മിഴിയഴകേഴുമെഴും
പരിശുദ്ധപനിനീർദ്ദളംപോലെ
വന്നഞ്ഞൊരു ഹൃദയപുൽനാമ്പെ
കൂർത്തമുള്ളിനാൽ നിൻ ഹൃദയം
ഭേദിച്ചോരു ഭ്രാന്തനിതാ കേഴുന്നു
തരുവാനവനേതുമില്ല
കൊടുംദുഖഃനിണക്ക ണ്ണീർ മാത്രം
അനുഭവവിഷമുള്ളിനാൽ
ദിനാന്തരപ്രഹരഭേരിയാൽ
ഉരുകിദ്രവിച്ചോരു
കാരിരിമ്പുഹൃദയത്തിനുൾക്കാമ്പിലെങ്ങോ
കനലെരിയും കനവുകളുടെ
കരിപുരണ്ട പഞ്ജരങ്ങൾ
ചിതറും തീ നിന്നശ്രുവിലെങ്ങും
പിണരും ദ്യുതി നിന്നധരത്തിൽ
വിഭിന്നമാമൊരോ ധിഷണയാലെന്നെ ചുടും
തിളക്കുമോരോ വിയർപ്പുകണങ്ങളും
ഒട്ടിടാതെകത്തോരെന്നുദരജല്പനങ്ങളെ
അത്യുഗ്രപേമാരിതൻ ഉച്ചസ്ഥായിപോൽ
നിറഞ്ഞൊഴുകുന്നിതെൻ മിഴിമരുഭൂവിലെങ്ങും